ടോക്കിയോ: അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ജപ്പാൻ സന്ദർശനത്തിനു ദിവസങ്ങൾ ശേഷിക്കേ ടോക്കിയോയിലെ യുഎസ് എംബസിക്കു സമീപം കത്തിയുമായി പ്രത്യക്ഷപ്പെട്ടയാൾ അറസ്റ്റിൽ. മുപ്പതിനടുത്ത് പ്രായമുള്ള ഇയാളെ പിടികൂടാൻ ശ്രമിക്കുന്നതിനിടെ ഒരു പോലീസുകാരനു പരിക്കേറ്റു.
ഇയാളുടെ ഉദ്ദേശ്യലക്ഷ്യങ്ങൾ വ്യക്തമല്ലെന്നാണ് ജാപ്പനീസ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്. ചോദ്യംചെയ്യലിൽ അമേരിക്കയുമായോ ട്രംപുമായോ ബന്ധപ്പെടുത്തുന്ന ഒന്നും പറഞ്ഞിട്ടില്ല.
അടുത്ത തിങ്കൾ മുതൽ ബുധൻ വാരെയാണ് ട്രംപ് ജപ്പാൻ സന്ദർശിക്കുന്നത്. സുരക്ഷയ്ക്കായി 18,000 ഉദ്യോഗസ്ഥരെ ടോക്കിയോ പോലീസ് വിന്യസിച്ചിട്ടുണ്ട്.
നരുഹിതോ ചക്രവർത്തിയുമായും പുതിയ പ്രധാനമന്ത്രി സനായി തകായിച്ചിയുമായും ട്രംപ് ചർച്ച നടത്തും.